ജാതി സെന്‍സസ് ഒരു ചരിത്രപരമായ തീരുമാനമായിരിക്കും. ഈ രാജ്യത്തെ ഒബിസി വിഭാഗക്കാരും ദളിതരും ആദിവാസികളുമൊക്കെ അവരുടെ യഥാര്‍ത്ഥ ജനസംഖ്യയെക്കുറിച്ചും യഥാര്‍ത്ഥ ശക്തിയെക്കുറിച്ചും അറിയുന്ന ദിവസം ഈ രാജ്യം എന്നന്നേക്കുമായി മാറും. സ്വാതന്ത്ര്യത്തിനുശേഷമുളള ഏറ്റവും വിപ്ലവകരമായ തീരുമാനമായിരിക്കും അത്
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് മധ്യപ്രദേശിലെ സത്നയിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിന്നാക്കക്കാരുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തിയാൽ അതിനനുസരിച്ച് അവരുടെ ക്ഷേമത്തിന് കർമ്മ പദ്ധതികൾ രൂപീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ കൂട്ടത്തില്‍ ഇവിടെ എത്ര ദളിതരുണ്ട്? ദളിത്, ഒബിസി വിഭാഗത്തില്‍നിന്നുളളവര്‍ കൈ ഉയര്‍ത്തൂ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്ന് ഒറ്റ കൈ പോലും ഉയര്‍ന്നില്ല. ക്യാമറാ മാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ നിങ്ങളല്ല, ഇവര്‍ പറയട്ടെ എന്നായി രാഹുല്‍
ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വന്ന് ബിഹാറിലെ പോലെ ഇവിടെയും ജാതി സെന്‍സസ് നടത്തും. നിങ്ങള്‍ ബിഹാറിലെ ജാതി സെന്‍സസ് കണക്കുകള്‍ കണ്ടോ? 84 ശതമാനമാണ് ആ സംസ്ഥാനത്തെ ഒബിസി, എസ് സി, എസ് ടി വിഭാഗത്തിലുളളവര്‍. എന്നാല്‍ സര്‍ക്കാരിന്റെ ഉന്നത പദവികളിലൊന്നും അവരില്ല.